കോഴിക്കോട്: കാസ, ആർ.എസ്.എസ് അടക്കമുള്ള സംഘടനകൾക്കെതിരെ നടപടി സ്വീകരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കോഡിനേറ്റർ താരാ ടോജോ അലക്സ്. കേരളത്തെ മതപരമായി വിഭജിച്ച ‘തീവ്രവാദികളുടെ അപ്പോസ്തലൻ’ എന്ന നിലക്കാണ് ചരിത്രത്തിൽ പിണറായിയുടെ പേര് രേഖപ്പെടുത്തേണ്ടതെന്ന് താരാ ഫേസ്ബുക്കിൽ കുറിച്ചു
ഒരിക്കൽ പോലും മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ വിഷപ്രചാരണങ്ങളെ കൃത്യസമയത്ത് എതിർത്ത് സംസാരിക്കുകയോ ഏതെങ്കിലും ഒരു നടപടികൾക്ക് നിർദേശം നൽകുകയോ ചെയ്തതിട്ടില്ല. ഇത്തരം സംഘടനകൾ ഉന്നയിച്ചു കൊണ്ടിരുന്ന പല വിഷയങ്ങളും പരമാവധി ആളിക്കത്തിക്കത്തക്കവണ്ണം നിശബ്ദത പാലിക്കുകയാണ് ചെയ്തെന്ന് താരാ ടോജോ അലക്സ് എഫ്.ബി പോസ്റ്റിൽ ചൂണ്ടിക്കാട്ടി.



