കുവൈത്ത് സിറ്റി: ഒമ്പത് മാസത്തിനിടെ 28,000-ത്തിലധികം പ്രവാസികളെ കുവൈത്ത് നാടുകടത്തി. 2025 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കണക്കുകളാണ് അധികൃതർ പുറത്തുവിട്ടത്. അനധികൃത താമസവും തൊഴിൽ നിയമ ലംഘനങ്ങളും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും താമസനിയമം ലംഘിച്ചവർ, ഒളിച്ചോടിയവർ, യാചകർ തുടങ്ങിയവരായിരുന്നു. കൂടാതെ മയക്കുമരുന്ന് കേസുകളിൽ പെട്ടവരും അനധികൃതമായി തൊഴിൽ ചെയ്യുന്നവരും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുത്തവരെയും ഉൾപ്പെടുത്തിയാണ് നടപടി ശക്തമാക്കിയതെന്ന് അധികൃതർ പറഞ്ഞു.
ഒമ്പത് മാസത്തിനിടെ 28,000-ത്തിലധികം പ്രവാസികളെ നാടുകടത്തി കുവൈത്ത്
RELATED ARTICLES



