ബെംഗളൂരു: ചപ്പാത്തിക്കോലുകൊണ്ട് തുടർച്ചയായി അടിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. പരിക്കേറ്റ യുവതിയെ യുവാവുതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വീണതാണെന്ന് പ്രതി ഡോക്ടർമാരോട് പറഞ്ഞത് എന്നാൽ മരിക്കുന്നതിന് മുമ്പ്, താൻ ആക്രമിക്കപ്പെട്ട വിവരം യുവതി ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു.
ചൊക്കസന്ദ്ര നിവാസികളായ പ്രീതി സിങ് (28), ഭർത്താവ് ചോട്ടാ ലാൽ സിങ് (32) എന്നിവർ മധ്യപ്രദേശ് സ്വദേശികളാണ്. ഇവർ ബെംഗളൂരുവിലെ ഫാക്ടറികളിൽ ജോലി ചെയ്തുവരികയായിരുന്നു. ഇവർക്ക് രണ്ട് പെൺമക്കളുണ്ട്.



