ദുബായ്: ഫെബ്രുവരി മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വിലകളിൽ കുറവ് വരുത്തി യുഎഇ. ഇന്ധന വില നിർണയ സമിതി പ്രഖ്യാപിച്ച പുതിയ നിരക്കുകൾ ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. ജനുവരി മാസത്തെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ എല്ലാ വിഭാഗങ്ങളിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആഗോള ക്രൂഡ് ഓയിൽ വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
പെട്രോൾ വിഭാഗങ്ങളിൽ സൂപ്പർ 98-ന് 8 ഫിൽസിന്റെ കുറവാണുണ്ടായത്. ഒരു ലിറ്ററിന് 2.45 ദിർഹമാണ് പുതിയ വില. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ ഏകദേശം 61.16 ആണ് വില. ഇന്ത്യയില്‍ സൂപ്പർ പെട്രോളിന് ലിറ്ററിന് ശരാശരി 105 രൂപയാണ് നല്‍കേണ്ടത്. ഇറക്കുമതി ചെലവും നികുതി നിരക്കുമാണ് നമ്മുടെ രാജ്യത്തെ വില ഉയർന്നിരിക്കാനുള്ള പ്രധാന കാരണം. ജനുവരിയിലെ വില 2.53 ദിർഹമായിരുന്നു.



