തിരുവനന്തപുരം: പുതുയുഗ യാത്ര സമാപിച്ചതോടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയ ചർച്ചകളും അന്തിമഘട്ടത്തിലേക്ക്. സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി ഇന്ന് പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പൂർണമായ ലിസ്റ്റിന് പകരം 40 സീറ്റിലാവും ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിക്കുക.
മുസ്ലീം ലീഗ്- കേരള കോൺഗ്രസ് ജോസഫ് വിഭാഗം എന്നിവരുമായി ഉഭയകക്ഷി ചർച്ചയുമുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റ് വേണമെന്ന് വാശിയിലാണ് പി.ജെ ജോസഫ്. അധിക സീറ്റിനായി ലീഗ് അവകാശവാദം ഉന്നയിക്കില്ല എന്നാണ് സൂചന. സീറ്റ് വച്ച് മാറൽ ആയിരിക്കും പ്രധാന ചർച്ച. തിരുവമ്പാടിയും പട്ടാമ്പിയും വെച്ച് മാറും. കോങ്ങാടിനു പകരം ബാലുശ്ശേരിയും, പുനലൂരിന് പകരം ചടയമംഗലം സീറ്റും വെച്ച് മാറാനും ആലോചന നടക്കുന്നുണ്ട്.



