ന്യൂ ഡൽഹി: തായ്ലൻഡിലെ ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യയുടെ AI379 വിമാനത്തിന് യാത്രാമധ്യേ ശക്തമായ ടർബുലൻസ് അനുഭവപ്പെട്ടു. സംഭവത്തിൽ നിരവധി യാത്രക്കാർക്കും ക്യാബിൻ ക്രൂ അംഗങ്ങൾക്കും പരിക്കേറ്റു. എല്ലാവരെയും സുരക്ഷിതമായി ഡൽഹിയിൽ എത്തിച്ചെങ്കിലും ചിലരെ വിശദമായ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ആശുപത്രിയിലേക്ക് മാറ്റി.
137 യാത്രക്കാരും മൂന്ന് ശിശുക്കളും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരിൽ എട്ട് യാത്രക്കാരെയും നാല് ക്യാബിൻ ക്രൂ അംഗങ്ങളെയും കൂടുതൽ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എയർ ഇന്ത്യ അറിയിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കമ്പനി വ്യക്തമാക്കി.
Leave a Comment
Your comment will be visible after admin approval.