ഗസ്സ: ഗസ്സയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും പുനർനിർമാണം നിരീക്ഷിക്കുന്നതിനുമായി 15 അംഗ സംഘത്തെ നിയോഗിച്ചു. പുനർനിർമാണത്തിന് 7000 കോടി ഡോളർ വേണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഗസ്സയെ സഹായിക്കാൻ യു.എസും അറബ്, യൂറോപ്യൻ രാജ്യങ്ങളും കൈകോർക്കുമെന്ന് യു.എൻ അറിയിച്ചു. ഗസ്സയിലെ 80 ശതമാനത്തിലധികം കെട്ടിടങ്ങളും ഇസ്രായേൽ ആക്രമണത്തിൽ പൂർണമായി തകർന്നിരുന്നു.



