തൃശൂർ: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതിവിധി സ്വാഭാവിക നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ നിലനില്‍ക്കുമ്പോള്‍ അറസ്റ്റ് ചെയ്യാറില്ല. അതാണ് കേരളത്തിലെ കീഴ്‌വഴക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
‘കോടതിയുടെ മുന്നില്‍ ജാമ്യാപേക്ഷ നില്‍ക്കുമ്പോള്‍ തീരുമാനം വരുന്നത് വരെ കാക്കുന്നതാണ് രീതി. കോടതി നടപടി സ്വാഭാവികം’. മുഖ്യമന്ത്രി പറഞ്ഞു. പൂര്‍ണ്ണമായും കേള്‍ക്കപ്പെടാതെ ഒരു പ്രതിയും അറസ്റ്റ് ചെയ്യപ്പെടരുതെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. കോടതിക്ക് മുന്‍വിധിയില്ലെന്നും പ്രോസിക്യൂഷൻ വാദം വിശദമായി കേള്‍ക്കാമെന്നും ഹൈക്കോടതി.



