തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിലുള്ള തന്ത്രി കണ്ഠരര് രാജീവരരുടെ സാമ്പത്തിക ഇടപാടുകളിൽ വിശദമായ അന്വേഷണത്തിന് എസ്ഐടി. തന്ത്രിയുമായി ഇടപെട്ട വിവിധ ഇടങ്ങളിൽ പരിശോധനക്ക് സാധ്യത. വിശദമായ ചോദ്യം ചെയ്യലിന് ഉടൻ കസ്റ്റഡിയിൽ വാങ്ങും.
നേരത്തേ, കണ്ഠരര് രാജീവരർക്കെതിരെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര കുറ്റകൃത്യങ്ങൾ എസ്ഐടി കണ്ടെത്തിയിരുന്നു. തന്ത്രി ആചാരലംഘനം നടത്തി, ഗൂഢാലോചനയിൽ പങ്കാളിയായെന്നും എസ്ഐടി വ്യക്തമാക്കി.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദേവസ്വം ബോർഡ് നിർദേശപ്രകാരം പാളികൾ നൽകിയപ്പോൾ തന്ത്രി തടഞ്ഞില്ലെന്നു മാത്രമല്ല, മൗനാനുവാദം കൊടുക്കുകയാണ് ചെയ്തത്. ദേവസ്വം മാനുവൽ പ്രകാരം തന്ത്രി ക്ഷേത്ര ചൈതന്യം കാത്തുസൂക്ഷിക്കാൻ ബാധ്യസ്ഥനാണ്. കട്ടിളപ്പാളി കൊണ്ടുപോയത് അനുമതിയോടെ അല്ലെങ്കിൽ ദേവസ്വം ബോർഡിനെ എന്തുകൊണ്ട് അറിയിച്ചില്ലെന്നും എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ടിലുണ്ട്.



