ന്യൂഡല്‍ഹി: പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങ്. രാജ്യസഭയിലേക്ക് ഇനി മത്സരിക്കില്ലെന്ന് ദിഗ്‌വിജയ് സിങ് പ്രഖ്യാപിക്കുകയായിരുന്നു. ഏപ്രില്‍ ഒമ്പതിന് ദിഗ്‌വിജയ് സിങിൻ്റെ ആറ് വര്‍ഷത്തെ രാജ്യസഭാ കാലാവധി അവസാനിപ്പിക്കും.
മധ്യപ്രദേശ് കോണ്‍ഗ്രസിലെ പട്ടികജാതി വകുപ്പ് പ്രസിഡന്റ് പ്രദീപ് അതിര്‍വാറിന്റെ അഭ്യര്‍ത്ഥനകള്‍ക്ക് പിന്നാലെയാണ് ദിഗ്‌വിജയ് സിങിൻ്റെ പ്രഖ്യാപനമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എസ്‌സി വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം വേണമെന്നായിരുന്നു പ്രദീപ് അതിര്‍വാറിന്റെ ആവശ്യം.



