റിയാദ്: രാജ്യത്തെ സുരക്ഷാ സേനയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും സംയുക്തമായി നടത്തിയ പരിശോധനയിൽ ഒരാഴ്ചയ്ക്കിടെ 23,094 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒക്ടോബർ ഒമ്പത് മുതൽ 15 വരെയുള്ള കാലയളവിലാണ് ഈ അറസ്റ്റുകൾ നടന്നത്.
അറസ്റ്റിലായവരിൽ 13,604 പേർ താമസനിയമം ലംഘിച്ചവരും, 4,816 പേർ അതിർത്തി സുരക്ഷാനിയമം ലംഘിച്ചവരും, 4,674 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്. ആകെ 22,989 നിയമലംഘകരെ യാത്രാ രേഖകൾക്കായി അവരുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്യുകയും, 3,568 പേരെ യാത്രാ നടപടികൾ പൂർത്തിയാക്കാനായി റഫർ ചെയ്യുകയും 13,725 പേരെ നാടുകടത്തുകയും ചെയ്തു.



