റിയാദ്: നിർമാണം, ഉത്പാദന മേഖലകളിലെ വിദേശ തൊഴിലാളികൾക്ക് നൽകിയിരുന്ന ഉയർന്ന സാമ്പത്തിക ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കി സൗദി കമ്പനികൾ. എ.ഐയുടെ കടന്നു വരവോടെയാണ് ശമ്പള വർധനവിൽ നിയന്ത്രണം വന്നത്. ഉയർന്ന ശമ്പള ബോണസുകളും ആനുകൂല്യങ്ങളും ഇതര മേഖലകളിലേക്ക് വഴിമാറിയതായും കമ്പനികൾ ചൂണ്ടിക്കാട്ടി.
ചെലവ് കുറയ്ക്കാനും സാമ്പതിക ലക്ഷ്യങ്ങൾ പുതുക്കാനുമാണ് തീരുമാനം. സൗദിയിലെ പ്രമുഖരായ റിക്രൂട്ടിങ് കമ്പനികളാണ് ഇത് വെളിപ്പെടുത്തിയത്. സൗദി അറേബ്യ ബില്യൺ ഡോളർ ചെലവുള്ള വമ്പൻ പ്രോജക്ടുകളിൽ വൻ നിക്ഷേപം നടത്തിയിരുന്നു. ഇതുകാരണം ഉയർന്ന കഴിവുള്ള വിദേശ തൊഴിലാളികളുടെ ആവശ്യം കൂടി. പക്ഷേ, നടപ്പാക്കലിലും കാലതാമസത്തിലും പ്രശ്നങ്ങൾ നേരിട്ടു. ഒരേ സമയം കായിക മേഖലയിലേക്കും നിർമാണ മേഖലകളിലേക്കും പണം ചിലവഴിക്കുന്നതാണ് കാരണം.



