പി.പി ചെറിയാൻ
കൊളംബിയ: കൊളംബിയയിൽ നടന്ന ശക്തമായ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ സ്ഥാനാർത്ഥിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണയുള്ളയാളുമായ അബെലാർഡോ ഡി ലാ എസ്പ്രിയേല പ്രാഥമിക വോട്ടെണ്ണലിൽ നേരിയ വിജയം നേടി. 99.91% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ അബെലാർഡോ 49.65% വോട്ടുകളും, ഭരണകക്ഷി സ്ഥാനാർത്ഥിയായ ഇവാൻ സെപെഡ 48.71% വോട്ടുകളും നേടി. കേവലം 2.5 ലക്ഷത്തോളം വോട്ടുകളുടെ വ്യത്യാസം മാത്രമാണ് ഇരുവർക്കും ഇടയിലുള്ളത്.
ഇതൊരു ഔദ്യോഗിക ഫ്രഖ്യാപനമല്ലെന്നും അന്തിമ വോട്ടെണ്ണൽ വരുന്നത് വരെ കാത്തിരിക്കണമെന്നും തോൽവി സമ്മതിക്കാതെ ഇവാൻ സെപെഡയും നിലവിലെ പ്രസിഡന്റ് ഗുസ്താവോ പെട്രോയും വ്യക്തമാക്കി. എന്നാൽ ട്രംപ് തന്നെ ഫോണിൽ വിളിച്ച് വിജയാശംസകൾ നേർന്നതായും രാജ്യത്ത് മാറ്റത്തിന്റെ ചരിത്രം കുറിക്കുമെന്നും അബെലാർഡോ അവകാശപ്പെട്ടു. ക്രിമിനലുകൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച അബെലാർഡോയുടെ വിജയം കൊളംബിയയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറന്നേക്കും.
Leave a Comment
Your comment will be visible after admin approval.