വെനസ്വേലയെ ദുരന്തഭൂമിയാക്കി വൻഭൂകമ്പം: ആയിരത്തിലേറെ മരണം

Global Indian Writer · June 25, 2026 · 1 min read · 0 Comments · 0 Shares

വെനസ്വേലയെ ദുരന്തഭൂമിയാക്കി വൻഭൂകമ്പം. തലസ്ഥാനമായ കരാക്കസിലും ലാ ഗുയ്‌റ തുറമുഖ നഗരത്തിലും കനത്ത നാശനഷ്ടമുണ്ടായി. ആയിരത്തിലേറെ പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. ഭൂകമ്പത്തിന് പിന്നാലെ വെനസ്വേല ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യാരാക്വ പ്രവിശ്യയിൽ 13.1 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തുടർച്ചയായി രണ്ട് ഭൂകമ്പങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ

ഭൂകമ്പത്തിൽ വെനസ്വേലയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്ത് അമേരിക്കയും എൽ സാൽവദോറും മെക്സിക്കോയും രംഗത്തെത്തി. വെനസ്വേലയിലെ അധികൃതരുമായി ബന്ധപ്പെട്ടു വരികയാണെന്ന് യു എസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡൗ അറിയിച്ചു. പ്യൂർട്ടോ റിക്കോയ്ക്കും വിർജിൻ ദ്വീപുകൾക്കും സുനാമി ഭീഷണി. മൊണ്ടാൽബാനിൽ നിന്ന് 28 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് ഭൂകമ്പം ഉണ്ടായത്.

രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലകളിൽ ചിലത് ആ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. വെനസ്വേലയിലെ സാഹചര്യം ഭയാനകമാണെന്ന് വെനസ്വേലൻ ആഭ്യന്തരമന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.