തിരുവനന്തപുരം: മുഖ്യമന്ത്രി പദം നഷ്ടപ്പെട്ടെങ്കിലും ആഭ്യന്തര വകുപ്പ് രമേശ് ചെന്നിത്തലക്ക് നൽകാൻ തീരുമാനമായതായി സൂചന. ഇന്നലെ രാത്രി കെ.സി വേണുഗോപാലും ദീപാ ദാസ്മുൻഷിയും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ചെന്നിത്തലയെ അനുനയിപ്പിക്കണമെന്ന രാഹുൽ ഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും നിർദേശത്തിന് പിന്നാലെയായിരുന്നു കെ.സി – ദീപാ ദാസ്മുൻഷി ചർച്ച.
ചർച്ചയിൽ ഉരുത്തിരിഞ്ഞ തീരുമാനം അംഗീകരിക്കണമെന്ന സന്ദേഷം എഐസിസി നേതൃത്വം വി.ഡി സതീശനും കൈമാറിയിട്ടുണ്ട്. സീനിയർ നേതാവ് എന്ന നിലയിൽ ചെന്നിത്തലയെ പൂർണമായി അവഗണിക്കുന്ന ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തൽ. ആഭ്യന്തര വകുപ്പ് വേണമെന്ന കടുംപിടുത്തത്തിൽ നിന്ന് വി.ഡി സതീശനും പിന്മാറിയെന്നാണ് വിവരം. തിങ്കളാഴ്ച സത്യപ്രതിജ്ഞയ്ക്ക് തയാറാവാൻ പാർട്ടി നേതൃത്വം നിർദേശിച്ചിട്ടുണ്ട്.
Leave a Comment
Your comment will be visible after admin approval.