കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷിയെ നിയമിച്ച നടപടിയിൽ നരേന്ദ്ര മോദിയെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി

Global Indian Writer · July 28, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷിയെ നിയമിച്ച നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രൾഹാദ് ജോഷി ബലാത്സംഗവീരന്മാരുടെ സംരക്ഷകനാണെന്നും അങ്ങേയറ്റം മോശക്കാരനായ വ്യക്തിയാണെന്നും രാഹുൽ ഗാന്ധി ചൊവ്വാഴ്ച ആരോപിച്ചു. പാർലമെന്റിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര മന്ത്രിസഭയിൽ മറ്റനേകം നേതാക്കളുണ്ടായിട്ടും ബലാത്സംഗം ചെയ്തവരെ പരസ്യമായി പിന്തുണച്ച ഒരാളെ തന്നെ വിദ്യാഭ്യാസ മന്ത്രിയായി തിരഞ്ഞെടുത്തത് അത്ഭുതപ്പെടുത്തുന്ന നടപടിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ വീഴ്ചകൾക്കെതിരെ യുവാക്കളും വിദ്യാർത്ഥിനികളും പ്രതിഷേധിക്കുകയും പൊലീസിന്റെ മർദനമേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബലാത്സംഗം ചെയ്തവരെ സംരക്ഷിക്കുന്ന ഒരാളെ ബിജെപി വിദ്യാഭ്യാസ മന്ത്രിയാക്കിയിരിക്കുന്നത്. ബലാത്സംഗം ചെയ്തവർക്ക് സംരക്ഷണം വേണമെന്ന് വാദിക്കുന്ന ആളേക്കാൾ വൃത്തികെട്ട മറ്റൊരാളില്ല. അങ്ങനെയൊരാളാണ് ഇന്ന് ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രിയെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

Share this story

Leave a Comment

Your comment will be visible after admin approval.