വൈദ്യുതി പ്രതിസന്ധിയിൽ എൽഡിഎഫ് സർക്കാരിനെ പഴിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മുൻമന്ത്രി കെ.കൃഷ്ണൻകുട്ടി പിഴവ് സമ്മതിക്കുന്നതിൽ നന്ദിയുണ്ട്. യൂണിറ്റിന് 4.29 രൂപയ്ക്ക് കിട്ടുമായിരുന്ന കരാർ റദ്ദാക്കിയത് എൽഡിഎഫ് സർക്കാരിന്‍റെ കാലത്താണ്. റെഗുലേറ്ററി കമ്മീഷനാണ് കരാർ റദ്ദാക്കിയതെങ്കിലും, വൈദ്യുതി നിയമത്തിന്‍റെ 108-ാം വകുപ്പനുസരിച്ച് സർക്കാരിന് ഇടപെടാമായിരുന്നു. എന്നാൽ സർക്കാർ ആറു മാസം കഴിഞ്ഞാണ് ഇടപെട്ടതെന്നും, ഇതിന്‍റെ പാപഭാരം ചുമക്കുന്നത് ജനങ്ങളാണെന്നും സണ്ണി ജോസഫ് പറഞ്ഞു. അദ്ഭുതപ്രവൃത്തികള്‍ സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു. നൂറുദിവസം കൊണ്ട് പ്രശ്നം പരിഹരിക്കാനാവില്ലെന്നും ധവളപത്രം ഇറക്കാത്തത് യു.ഡി.എഫ് സര്‍ക്കാരിന്‍റെ പാളിച്ചയാണെന്ന് മന്ത്രി എ.പി.അനില്‍കുമാറും പറഞ്ഞു
Leave a Comment
Your comment will be visible after admin approval.