ബീജിങ്: അമേരിക്ക ചൈനീസ് കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് പ്രതിരോധ-ഖനന മേഖലകളിൽ പ്രവർത്തിക്കുന്ന 10 അമേരിക്കൻ കമ്പനികൾക്ക് ചൈന കയറ്റുമതി വിലക്ക് ഏർപ്പെടുത്തി. കൂടാതെ 46 യു.എസ് സ്ഥാപനങ്ങളിൽ നിന്നുള്ള സർക്കാർ സംഭരണങ്ങളും ചൈന പൂർണ്ണമായി വിലക്കിയിട്ടുണ്ട്.
ഈ മാസം അമേരിക്ക 80 ചൈനീസ് കമ്പനികളെയും അവരുടെ അനുബന്ധ സ്ഥാപനങ്ങളെയും “ചൈനീസ് സൈന്യത്തെ സഹായിക്കുന്ന സ്ഥാപനങ്ങൾ” എന്നാരോപിച്ച് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിൽ അലിബാബ, ബൈഡു,ബിയുഡി തുടങ്ങിയ പ്രമുഖ കമ്പനികളും ഉൾപ്പെട്ടിരുന്നു.
ചൈനയുടെ സാങ്കേതിക മുന്നേറ്റത്തെ “ദേശീയ സുരക്ഷയുടെ” പേരുപറഞ്ഞ് തകർക്കാനുള്ള യു.എസിന്റെ ശ്രമമാണിതെന്ന് ചൈന കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെ പ്രതികാര നടപടിയുണ്ടാകുമെന്നും ചൈന മുന്നറിയിപ്പ് നൽകിയിരുന്നു. ചൈനീസ് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ, അമേരിക്കയുടെ ഈ നടപടിക്കുള്ള മറുപടിയായും ദേശീയ സുരക്ഷ സംരക്ഷിക്കാനുമായാണ് പുതിയ കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്നു.
അമേരിക്കൻ സൈന്യത്തിന് എയ്റോസ്പേസ് പ്രതിരോധ കരാറുകൾ നിർവഹിക്കുന്ന അവെഓക്സ്, സൈനിക വാഹനങ്ങൾ നിർമ്മിക്കുന്ന ഓഷ്കോഷ് ഡിഫൻസ്, അപൂർവ ഭൂലോഹ ഉൽപാദകരായ എംപി മെറ്റീരിയൽസ്, യു.എസ്.എ. റെയർ എർത്ത് എന്നിവ വിലക്ക് നേരിട്ട സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നു.
Leave a Comment
Your comment will be visible after admin approval.