Saturday, May 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനിജ്ജാറിന്റെ കൊലപാതക ദൃശ്യങ്ങള്‍ പുറത്ത് വിട്ട് സിബിഎസ് ചാനൽ

നിജ്ജാറിന്റെ കൊലപാതക ദൃശ്യങ്ങള്‍ പുറത്ത് വിട്ട് സിബിഎസ് ചാനൽ

ദില്ലി: ഖലിസ്ഥാൻവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകദൃശ്യങ്ങള്‍ പുറത്ത് വിട്ട് സിബിഎസ് ചാനൽ. നിജ്ജാർ കോല ചെയ്യപ്പെട്ട് 9 മാസങ്ങള്‍ക്ക് ശേഷമാണ് ഏറെ ദുരൂഹതകൾ നിറഞ്ഞ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്.

നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം ഇരുരാജ്യങ്ങളും തമ്മിലുളള നയതന്ത്രബന്ധം വഷളാക്കിയിരുന്നു. കാനഡയുടെ ആരോപണം ഇന്ത്യ നിഷേധിക്കുകയാണ്. ഹർദീപ് സിംഗ് നിജ്ജാർ 1997ൽ കാനഡയിലേക്ക് കുടിയേറിയത് വ്യാജ പാസ്പോർട്ട് ഉപയോഗിച്ചാണെന്നും, നിജ്ജാറിന്റെ ഭീകര പ്രവർത്തനങ്ങളെ കുറിച്ച് എല്ലാ വിവരങ്ങളും കാനഡയ്ക്ക് കൈമാറിയിരുന്നു എന്നും വിദേശകാര്യ വൃത്തങ്ങൾ പറയുന്നു.

കൊല്ലപ്പെട്ട ഹർദീപ് സിംഗ് നിജ്ജാറിൻറെ നേതൃത്വത്തിലുള്ള ഖലിസ്ഥാൻ ടൈഗർ ഫോഴ്സാണ് നയതന്ത്ര കാര്യാലയത്തിന് നേരെയുള്ള അക്രമത്തിന് നേതൃത്വം നൽകിയതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. 2020ൽ നിജ്ജാറിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

ഖാലിസ്ഥാൻ അനുകൂല സംഘടനകൾ തമ്മിലുള്ള തർക്കവും രണ്ട് മാഫിയ ഗ്യാങ്ങുകൾ തമ്മിലുണ്ടായ സംഘർഷവുമാണ് കൊലപാതകമെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.

നിജ്ജാറുടെ കൊലപാതകത്തിൽ ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കഴിഞ്ഞ സെപ്തംബറിലെ പ്രസ്താവനയാണ് നിജ്ജാർ വധത്തെ ഒരു നയതന്ത്രപ്രശ്‌നമായി വളർത്തിയതും ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്ന നിലയിലേക്ക് എത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments