Sunday, May 5, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsജീവന്‍ അപകടത്തിലാക്കുന്ന ജോലികള്‍ ഏറ്റെടുക്കരുത് ; റഷ്യയിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം

ജീവന്‍ അപകടത്തിലാക്കുന്ന ജോലികള്‍ ഏറ്റെടുക്കരുത് ; റഷ്യയിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം

ന്യൂഡല്‍ഹി: റഷ്യയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് വീണ്ടും ജീവന്‍ രക്ഷാ മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം. ഇന്ത്യക്കാര്‍ റഷ്യന്‍ സൈനിക യൂണിറ്റുകളില്‍  ജീവന്‍ അപകടപ്പെടുത്തുന്ന ജോലികള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം പൗരന്മാരോട് നിര്‍ദ്ദേശിച്ചു. റഷ്യന്‍ സൈന്യത്തില്‍ സപ്പോര്‍ട്ട് സ്റ്റാഫായി സേവനമനുഷ്ഠിച്ച രണ്ട് ഇന്ത്യന്‍ പൗരന്മാരുടെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. റഷ്യന്‍ സൈന്യത്തിലെ  ജോലികള്‍ക്കായി ഏജന്റുമാര്‍ നല്‍കുന്ന വാഗ്ദാനങ്ങളില്‍ വഴങ്ങരുതെന്ന് എംഇഎ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. ഇത് അപകടവും ജീവന് ഭീഷണിയും നിറഞ്ഞതായിരിക്കുമെന്നും അദ്ദേഹം  കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ സൈന്യത്തിനൊപ്പം പ്രവര്‍ത്തിക്കാനെത്തിച്ച് നിരവധി ഇന്ത്യക്കാരെ കബളിപ്പിച്ചു. സമാനമായ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വ്യക്തികളെയും സുരക്ഷിതമാക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അവരെ നേരത്തെ തിരിച്ചെത്തിക്കാനായി ന്യൂ ഡല്‍ഹി മോസ്‌കോയുമായി ഇടപെടുന്നുണ്ടെന്നും ജയ്സ്വാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു

ഇരുപതോളം ഇന്ത്യക്കാര്‍ ഇതുവരെ ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ജയ്സ്വാള്‍ പറഞ്ഞു.
‘ഇപ്പോള്‍ ഞങ്ങള്‍ കുറച്ച് വീഡിയോകള്‍ കണ്ടു. ഞങ്ങള്‍ അവരെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. തെറ്റായ കാരണങ്ങളും വാഗ്ദാനങ്ങളും’ നല്‍കി ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്ത ഏജന്റുമാര്‍ക്കും മറ്റുള്ളവര്‍ക്കുമെതിരെ ശക്തമായ നടപടി ആരംഭിച്ചിട്ടുണ്ടെന്നും എംഇഎ വക്താവ് കൂട്ടിച്ചേര്‍ത്തു.

സി.ബി.ഐ ഇന്നലെ നിരവധി നഗരങ്ങളില്‍ തിരച്ചില്‍ നടത്തി ഒരു വലിയ മനുഷ്യക്കടത്ത് ശൃംഖല തന്നെ തകര്‍ത്തു. നിരവധി ഏജന്റുമാര്‍ക്കെതിരെ മനുഷ്യക്കടത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യക്കാരെ കണ്ടെത്താന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുകയാണെന്നും ജയ്സ്വാള്‍ കൂട്ടിച്ചേര്‍ത്തു.

‘അവരെ കണ്ടെത്താന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഞങ്ങള്‍ റഷ്യന്‍ അധികാരികളുമായി ബന്ധപ്പെട്ട് വരികയാണ്. അതിനാല്‍ അവരെ  നേരത്തെ മോചിപ്പിക്കാന്‍ കഴിയും. റഷ്യന്‍ സര്‍ക്കാരുമായി സംസാരിച്ചതിന് ശേഷം കുറച്ച് ആളുകളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു, ഞങ്ങളുടെ ചര്‍ച്ചകള്‍ തുടരുകയാണ്.’, അദ്ദേഹം പറഞ്ഞു.

യുദ്ധമേഖലയില്‍ 2 ഇന്ത്യക്കാര്‍ മരിച്ചു

യുക്രൈനെതിരായ റഷ്യയുടെ യുദ്ധത്തില്‍ ചേര്‍ന്ന ഹൈദരാബാദില്‍ നിന്നുള്ള 30 കാരനായ മുഹമ്മദ് അസ്ഫാന്‍ യുദ്ധമേഖലയില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എംഇഎ വക്താവിന്റെ അഭിപ്രായം. മോസ്‌കോയിലെ ഇന്ത്യന്‍ എംബസി ബുധനാഴ്ച എക്സില്‍ ഒരു പോസ്റ്റില്‍ അസ്ഫാന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഗുജറാത്ത് സ്വദേശിയായ ഹേമല്‍ അശ്വിന്‍ഭായ് മംഗുകിയ എന്ന 23 കാരന്റെ  മരണത്തിന് ശേഷം കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് അസ്ഫാന്‍. ഡൊനെറ്റ്‌സ്‌ക് മേഖലയില്‍ സുരക്ഷാ സഹായിയായി സേവനമനുഷ്ഠിക്കുന്നതിനിടെ കഴിഞ്ഞ മാസം യുക്രേനിയന്‍ വ്യോമാക്രമണത്തിലാണ് മംഗുകിയ മരിച്ചത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, റഷ്യന്‍ സൈന്യത്തില്‍ സുരക്ഷാ സഹായികളായി നിരവധി ഇന്ത്യന്‍ പൗരന്മാര്‍ റിക്രൂട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിക്രൂട്ട്‌മെന്റിന് ശേഷം, യുക്രൈനുമായുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ റഷ്യന്‍ സൈനികര്‍ക്കൊപ്പം യുദ്ധം ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരായി. കബളിപ്പിക്കപ്പെട്ട് റഷ്യയില്‍ എത്തുന്ന ഇന്ത്യക്കാരുടെ പാസ്പോര്‍ട്ടുകള്‍ കണ്ടുകെട്ടുകയും അവരെ സായുധ സേനയുമായി യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നതാണ് രീതി. യുക്രൈന്‍ യുദ്ധമേഖലയിലേക്ക് ഇന്ത്യക്കാരെ തള്ളിവിട്ട മനുഷ്യക്കടത്ത് ശൃംഖലയില്‍ ഉള്‍പ്പെട്ട റഷ്യ ആസ്ഥാനമായുള്ള രണ്ട് ഏജന്റുമാര്‍ സിബിഐയുടെ നിരീക്ഷണത്തിലാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments