ഇറാൻ യുദ്ധത്തിൽ അമേരിക്കൻ പ്രസിഡന്റെ ഡൊണാൾഡ് ട്രംപും ആഗോള കത്തോലിക്ക സഭയുടെ തലവൻ ലിയോ പതിന്നാലമാൻ മാർപ്പാപ്പയും കൊമ്പ് കോർക്കുന്നു. അമേരിക്കയും ഇസ്രയേലും ഇറാനിൽ നടത്തിയ യൂദ്ധം അവസാനിക്കാത്ത സാഹചര്യത്തിലാണ് മാർപ്പാപ്പ പരോക്ഷമായി ട്രംപിനെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നതാണ് ഇരുവരും കൊമ്പ് കോർക്കാൻ കാരണം. ഇറാൻ യൂദ്ധത്തിൽ അനേകം നിരപരാധികൾ കൊല്ലപ്പെട്ടുവെന്നും യൂദ്ധം തുടർന്നാൽ ഇനിയും അനേകം ആൾക്കാർ കൊല്ലപ്പെടുമെന്ന ആശങ്കയിലാണ് മാർപ്പാപ്പ ട്രംപിനെതിരെ പരോക്ഷമായി ആഞ്ഞടിച്ചത്. യൂദ്ധത്തിന് നേതൃത്വം നൽകുന്നവർ അത് അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചൾക്ക് സഹകരിക്കണമെന്നും താനും തൻറെ സഭയും യൂദ്ധത്തിനെതിരാണെന്നുമായിരുന്നു മാർപ്പാപ്പ പറഞ്ഞത്. ചിലരുടെ പിടിവാശിയാണ് യൂദ്ധം അവസാനിക്കാതെ പോകുന്നതെന്നുമായിരുന്നു മാർപ്പാപ്പ പറഞ്ഞത്.
ഇത് പ്രസിഡന്റെ ട്രംപിനെ ചൊടിപ്പിച്ചു. തന്നെ നിയന്ത്രിക്കാൻ മാർപ്പാപ്പ വരരുതെന്നും താൻ കാരണമാണ് അമേരിക്കയിൽ നിന്ന് ഒരാളെ മാർപ്പാപ്പയാക്കിയതെന്നുമായിരുന്നു ട്രംപ് തിരിച്ചടിച്ചത്. മാർപ്പാപ്പയുടെ അമേരിക്കൻ സന്ദർശനം പോലും തനിക്ക്നിർത്താമെന്ന ട്രംപ് പിന്നീട് പറഞ്ഞത്. തനിക്കാരെയും പേടിയില്ലെന്നും ഇനിയും യൂദ്ധത്തെ എതിർത്ത് സംസാരിക്കുമെന്നും മാർപ്പാപ്പ തിരിച്ചടിച്ചത്തോടെ അത് ലോക ജനതയുടെ ശ്രദ്ധ മുഴുവൻ അവരുടെ വാക്പോരിലേക്കായി.
138 കോടി അംഗങ്ങളുള്ള സഭയാണ് ആഗോള സഭയാണ് കത്തോലിക്ക സഭ. കാത്തോലിക്ക സഭയുടെ തലവനും ആത്‌മീയ പിതാവുമാണ് മാർപ്പാപ്പ. ഒപ്പം വത്തിക്കാൻ എന്ന രാഷ്ട്രത്തിന്റെ തലവനുമാണ് മാർപ്പാപ്പ ആ നിലക്ക് ലോക് നേതാക്കളിൽ ഏറ്റവും ആരാധ്യനായി മാർപ്പാപ്പ അംഗീകരിക്കപ്പെടുന്നുണ്ട്. ഇതിനൊക്കെ പുറമെ മാർപ്പാപ്പ അറിയപ്പെടുന്നത് സനാതന മൂല്യങ്ങളുടെ വ്യക്താവും ധാർമികതയുടെ അപ്പോസ്തോലനുമായാണ്. ക്രിസ്തുവിന്റെ പ്രബോധനത്തിലും സന്ദേശത്തിലും അടിസ്ഥാനപ്പെടുത്തിയുള്ളതാണ് മാർപ്പാപ്പയുടെ പ്രവർത്തനങ്ങൾ. ശത്രുവിനെ സ്നേഹിക്കുക എന്ന ക്രിസ്തുവിന്റെ വലിയ സന്ദേശം ഉൾക്കൊള്ളുന്നവരാണ് ക്രിസ്ത്യാനികൾ. അവരുടെ ഈ ലോകത്തിലെ പരമോന്നത നേതാവാണ് മാർപ്പാപ്പ. അതുകൊണ്ട് തന്നെ ലോകത്ത് നടക്കുന്ന യൂദ്ധമുൾപ്പെടെയുള്ള അസമാധാന പ്രവർത്തികളെക്കുറിച്ചും മൂല്യച്യുതിയെക്കുറിച്ചും മാർപ്പാപ്പ പ്രതികരിക്കുക സ്വാഭാവികമാണ്. ഇവിടെയും മാർപ്പാപ്പ പ്രതികരിച്ചത് അതുകൊണ്ടാണ്. എന്നാൽ ആ പ്രതികരണം അൽപ്പം മൂർച്ഛയേറിയതായി എന്ന് വ്യക്തമാണ്. ട്രംപിനെ പരോക്ഷമായി വിമര്ശിക്കുന്നുയെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ പ്രവർത്തി ഒരു പരിധിവരെ ക്രൂരമാണെന്ന് കൂടി വ്യക്തമാക്കുന്നു. അതാണ് ട്രംപിനെ ചൊടിപ്പിക്കാൻ കാരണം. അതെ നാണയത്തിൽ ട്രംപ് പ്രതികരിച്ചപ്പോൾ അത് ലോകത്തിലെ രണ്ട് അത്യുന്നത നേതാക്കൾ തമ്മിലുള്ള പോരായി മാറി. രാഷ്ട്രത്തിന്റെ തലവൻ എന്ന നിലക്ക് തൻ എടുത്ത തീരുമാനത്തെ ചോദ്യം ചെയ്താൽ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ട്രംപ് പറഞ്ഞപ്പോൾ തൻ ആരെയും ഭയക്കുന്നില്ലെന്നായിരുന്നു മാർപ്പാപ്പയുടെ മറുപടി.
യൂദ്ധത്തെ എതിർത്തുകൊണ്ട് സമാധാനത്തിനായി മാർപ്പാപ്പയുടെ നിലപാടിനെ ഒരു പരിധിവരയെ പിന്തുണക്കാൻ കഴിയു. ഒരു യൂദ്ധമുണ്ടാകുമ്പോൾ അത് എല്ലാ ജനത്തെയും ബാധിക്കുമെന്നത് ഒരു യാഥാർഥ്യമാണ്. അതിന്റെ കെടുതികളിൽ അനേകർക്ക് ദുരിതമനുഭവിക്കേണ്ടിവരുന്ന അവസ്ഥയുമുണ്ട്. അത് അംഗീകരിച്ചുകൊണ്ട് തന്നെ ഒരു കാര്യം വ്യക്തമാക്കാം ചില അവസരങ്ങളിൽ യൂദ്ധം അനിവാര്യമാണ്. ഇറാക്ക് കുവൈറ്റിനെ ആക്രമിച്ചപ്പോൾ അമേരിക്കയ്ക്കും സഖ്യ കക്ഷികൾക്കും യൂദ്ധം ചെയ്യാതെ മറ്റ് മാർഗ്ഗമില്ലായിരുന്നു. രണ്ട പതിറ്റാണ്ടുകൾക്ക് മുൻപ് പാകിസ്ഥാൻ കശ്മീരിലെ കാർഗിൽ പ്രദേശം കീഴടക്കാൻ ശ്രമിച്ചപ്പോൾ ഇന്ത്യക്ക് യൂദ്ധം ചെയ്യാതെ മാറ്റ് മാർഗ്ഗമില്ലായിരുന്നു. എന്തിനേറെ റഷ്യ ഉക്രയിൻ ആക്രമിച്ചപ്പോൾ അവർക്ക് റഷ്യക്കെതിരെ യൂദ്ധമല്ലാതെ രാജ്യം സംരക്ഷിക്കാൻ മാറ്റ് മാർഗ്ഗമില്ലായിരുന്നു. അതുകൊണ്ടുതന്നെ യൂദ്ധം ചിലപ്പോഴൊക്കെ സ്വയരക്ഷക്കോ മറ്റുള്ളവരുടെ രക്ഷയ്ക്കോ ചെയ്യേണ്ടിവരും.
ഇറാനിൽ അമേരിക്കയും ഇസ്രയേലും നടത്തിയ യൂദ്ധത്തെ എതിർക്കുന്നവർ അത് അമേരിക്കയുടെ ധാർഷ്ട്യത്തെയോ ഏകാധിപത്യത്തെയോ ആയി വിലയിരുത്തുമ്പോൾ ഇറാന്റെ പല ഏകാധിപത്യ നിലപാടുകൾ വിസ്മരിക്കുന്നു. മത തീവ്രവാദത്തെ ഏറ്റവുമധികം പിന്തുണച്ച രാജ്യമായിരുന്നു ഇറാൻ. ഐ എസ് പോലെയുള്ള മത തീവ്രവാദ സംഘടനകൾ വളർന്നതും ലോകത്തിന്റെ പല ഭാഗങ്ങളിലും അക്രമങ്ങളും കൊടും ക്രൂരതകളും ചെയ്തുകൂട്ടിയതുംഇറാൻ ഭരണ കൂടത്തിന്റെ തണലിൽ ആയിരുന്നു. അവരുടെ ക്രൂരതയിൽ ജീവൻ പോയവരുടെയും ജീവച്ഛവങ്ങളായി ജീവിക്കുന്നവരുടെയും കണക്കെടുത്തൽ ഇതിന്റെ എത്രയോ മടങ് വരും. അന്ന് ശക്തമായ സൈനീക നടപടിയിൽ കൂടിയാണ് അത് അമർച്ച ചെയ്തത്. ഇല്ലായിരുന്നെങ്കിൽ ഇന്നും അക്രമത്തിന് ജനം ഇരയായെനേം. ചില അവസരങ്ങളിൽ സമാധാനം നിലനിർത്താൻ സൈനീക നടപടി വേണ്ടിവരും. മദം പൊട്ടിയ ആനയെ തളയ്ക്കാതെ വിട്ടാൽ അതിന്റെ ഭവിഷ്യത്ത് എന്താണെന്ന് ഊഹിക്കാം.
ചീറിപ്പാഞ്ഞുവരുന്ന ചീറ്റപ്പുലിയുടെ മുന്നിലിരുന്ന് വീണ വായിച്ച് ആരും കൊടുക്കാറില്ല. ഓരോന്നിനെയും നേരിടാൻ ഓരോ മാർഗമുണ്ട്. ചില സമയത്ത് നിയമ ലങ്കനം നടത്തുമ്പോഴാണ് നിയമം സരക്ഷിക്കപ്പെടുന്നതെന്ന് പറയാറുണ്ട്. അതുപോലെ അമേരിക്ക ഇറാനുമേൽ ശക്തമായ നടപടിക്ക് കാരണമുണ്ട്. അസമാധാനത്തിന്റെ അവസ്ഥയെ ഇല്ലാതാക്കാൻ ഒരു പരിധി വരെ അമേരിക്കക്ക് ഇതേ മാർഗ്ഗമുണ്ടായിരുന്നൊള്ളു എന്ന് വേണം പറയാൻ. അതിനെ വിമർശിക്കുമ്പോൾ അതിന്റെ യാഥാർഥ്യം കൂടി മനസ്സിലാക്കിയായിരിക്കണംട്രംപും വത്തിക്കാനും തമ്മിൽ ഇതിനുമുൻപും കൊമ്പ് കോർത്തിട്ടുണ്ട്. ലിയോ പതിന്നാലമൻ മാർപ്പാപ്പയുടെ മുൻഗാമി ഫ്രാൻസിസ് മാർപ്പാപ്പയുമായി ട്രംപ് അനാരോഗ്യകരമായ വാഗ്വാദത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ട്രംപിന്റെ ആദ്യ ഭരണ കാലത്ത് അന്ന് അമേരിക്കയുടെ അതിർത്തികളിൽ മതില് നിർമ്മിച്ചപ്പോൾ ഫ്രാൻസിസ് മാർപ്പാപ്പ അതിനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തുവരികയുണ്ടായി. സ്നേഹത്തിന്റെ മതിലാണ് പണിയേണ്ടതെന്നായിരുന്നു അന്ന് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞത്. എന്റെ രാജ്യത്തിൻറെ കാര്യത്തിൽ മറ്റൊരാൾ ഇടപെടേണ്ടതെന്നായിരുന്നു ട്രംപ് അതിന് കൊടുത്ത മറുപടി.അഭയാർത്ഥികളെ ചേർത്ത് നിർത്തണമെന്ന് അന്ന് യൂറോപ്യൻ രാജ്യങ്ങളോട് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞപ്പോൾ അവർ അതിന്റെ ഭവിഷ്യത്ത് മനസ്സിലാക്കാതെ ചേർത്ത് നിർത്തി. എന്നാൽ അത് അവർക്ക് തന്നെ വിനയായി. ചുരുക്കത്തിൽ ഒരാൾ ചെയ്യുന്നത് മറ്റൊരാൾക്ക് ശരിയാകണമെന്നില്ല. അതുകൊണ്ട് അത് തെറ്റാണെന്നും പറയാൻ കഴിയില്ല.



