Saturday, May 11, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeSocial media watchകാരണമില്ലാതെ അക്കൗണ്ട് നിരോധിച്ചു; ഫെയ്സ്ബുക്കിൽ നിന്ന് 50,000 ഡോളർ നഷ്ടപരിഹാരം നേടി അഭിഭാഷകൻ

കാരണമില്ലാതെ അക്കൗണ്ട് നിരോധിച്ചു; ഫെയ്സ്ബുക്കിൽ നിന്ന് 50,000 ഡോളർ നഷ്ടപരിഹാരം നേടി അഭിഭാഷകൻ

ഒരു കാരണവുമില്ലാതെ അക്കൗണ്ട് നിരോധിച്ചതിന് ഫേസ്‌ബുക്കിൽ നിന്ന് നഷ്ടപരിഹാരം നേടി യുഎസ് സ്വദേശി. യുഎസിലെ ജോർജിയയിലാണ് സംഭവം. അക്കൗണ്ടിലേക്ക് പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് ഫേസ്ബുക്കിനെതിരെ കേസെടുക്കുകയും 50,000 ഡോളർ അഥവാ 41,11,250 രൂപ നേടുകയും ചെയ്തതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കൊളംബസിലെ താമസക്കാരനായ ജേസൺ ക്രോഫോർഡ്, ഒരു കാരണമില്ലാതെ തന്റെ അക്കൗണ്ട് നിരോധിച്ചതിനും തിരികെ നല്കാൻ വിസമ്മതിച്ചതിനും കമ്പനിക്കെതിരെ 2022-ലാണ് കേസ് കൊടുത്തത്.

“ഒരു ഞായറാഴ്ച രാവിലെ ഞാൻ ഉണർന്നപ്പോൾ എന്റെ ഫേസ്ബുക്ക് അക്കൗണ്ട് ലഭ്യമാകുന്നില്ല. അക്കൗണ്ട് നിരോധിച്ചതായി ഫേസ്‌ബുക്ക് അറിയിപ്പ് നൽകുകയും ചെയ്തു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിലെ അവരുടെ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് അക്കൗണ്ട് നിരോധിച്ചത്” അദ്ദേഹം വിശദീകരിച്ചു.

ഇത്തരത്തിൽ ഒരു നിയമലംഘനവും ഉണ്ടായിട്ടില്ലെന്നും അതിലുപരിയായി, അദ്ദേഹത്തിന്റെ ഏത് പോസ്റ്റോ പ്രവൃത്തിയോയാണ് അത്തരമൊരു നിയമം ലംഘിച്ചതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുമില്ല എന്നും ക്രോഫോർഡ് പറയുന്നു. പ്രശ്‌നം പരിഹരിക്കാൻ, അദ്ദേഹം ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റാ പ്ലാറ്റ്‌ഫോമിൽ ഒന്നിലധികം തവണ എത്തി. പക്ഷേ അവിടെ നിന്നും വ്യക്തമായ ഉത്തരം ലഭിച്ചില്ല. ഫേസ്ബുക്കിന്റെ നീക്കത്തിനെതിരെ അപ്പീൽ നൽകാനും ഫേസ്‌ബുക്കിന്റെ ഹെല്പിങ് സെന്ററിൽ നിന്ന് സഹായം സ്വീകരിക്കാനോ സാധിച്ചില്ല. കാരണം ആക്റ്റീവ് അക്കൗണ്ടിലൂടെ മാത്രമേ ഈ പ്രക്രിയ ആക്സസ് ചെയ്യാൻ കഴിയൂ.

രാഷ്ട്രീയ അഭിപ്രായങ്ങളുടെ പേരിൽ അദ്ദേഹത്തിന് മുമ്പ് ഒരു ലംഘനം ലഭിച്ചിരുന്നു, എന്നാൽ ഇത്തവണ, തന്റെ ഫേസ്ബുക്ക് പ്രൊഫൈൽ ആക്‌സസ് ചെയ്യുന്നതിൽ നിന്ന് പൂർണ്ണമായും നിരോധിച്ചതായി അദ്ദേഹം കണ്ടെത്തി. “ഇത് മോശം ബിസിനസ്സ് ശീലമാണെന്ന് ഞാൻ കരുതുന്നു. ആളുകളോട് പെരുമാറാനുള്ള ഒരു മോശം മാർഗമാണിത്. കുറഞ്ഞത് ഞാൻ എന്താണ് തെറ്റ് ചെയ്തതെന്ന് എന്നോട് പറയൂ,” മിസ്റ്റർ ക്രോഫോർഡ് FOX 5 അറ്റ്ലാന്റയോട് പറഞ്ഞു.

പ്രതികരണമൊന്നും ലഭിക്കാത്തതിൽ ക്രോഫോർഡിനെ നിരാശനാക്കി. ഒരു അഭിഭാഷകൻ കൂടിയായ ക്രോഫോർഡ്, 2022 ഓഗസ്റ്റിലെ കമ്പനിയുടെ ഭാഗത്തുനിന്നുള്ള അനാസ്ഥ ആരോപിച്ച് ഫേസ്ബുക്കിനെതിരെ കേസെടുക്കാൻ തീരുമാനിച്ചു. കേസിൽ ഫേസ്ബുക്കിന്റെ നിയമ സംഘം പരാജയപ്പെട്ടപ്പോൾ, ജഡ്ജി $ 50,000 നൽകാൻ ഉത്തരവിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments