കാനഡയിൽ 139 മില്യൺ ഡോളറിന്റെ ലഹരിവേട്ട; ഇന്ത്യൻ വംശജരടക്കം 21 പേർ പ്രതികൾ

Global Indian Writer · July 27, 2026 · 1 min read · 0 Comments · 0 Shares

പ്രസാദ് തീയാടിക്കൽ

ഒന്റാറിയോ: കാനഡയിലെ ഒന്റാറിയോയിൽ നടന്ന ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നിൽ 21 പേർക്കെതിരെ പോലീസ് കുറ്റം ചുമത്തി. “പ്രോജക്ട് ബേ (Project Bay)” എന്ന പേരിൽ നടന്ന സംയുക്ത അന്വേഷണത്തിൽ ഏകദേശം 1.7 ടൺ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. ഇവയുടെ മൂല്യം 139 മില്യൺ കാനേഡിയൻ ഡോളറിലേറെ (C$139 million) വരുമെന്ന് അധികൃതർ അറിയിച്ചു.

വിൻഡ്സർ പൊലീസ്, ഒന്റാറിയോ പ്രൊവിൻഷ്യൽ പൊലീസ് (OPP), കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA), മറ്റ് നിയമപാലന ഏജൻസികൾ എന്നിവ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് വൻ ലഹരിക്കടത്ത് ശൃംഖല തകർത്തത്. കൊക്കെയ്ൻ, മെത്താംഫെറ്റമിൻ, ഒപ്യം ഉൾപ്പെടെയുള്ള വൻതോതിലുള്ള ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.

അന്വേഷണത്തിൽ, നിയമാനുസൃത ചരക്കുഗതാഗത ശൃംഖലയെ മറയാക്കി കൊമേഴ്‌സ്യൽ ട്രക്ക് ഡ്രൈവർമാരെ ഉപയോഗിച്ച് അതിർത്തി കടന്ന് ലഹരിവസ്തുക്കൾ കടത്തുന്ന “ബ്രോക്കർ മോഡൽ” പ്രവർത്തിച്ചിരുന്നതായി കണ്ടെത്തി. പ്രതികളിൽ പലരും ഇന്ത്യൻ വംശജരായ ട്രക്ക് ഡ്രൈവർമാരാണെന്നും അന്വേഷണ ഏജൻസികൾ വ്യക്തമാക്കി.

Share this story

Leave a Comment

Your comment will be visible after admin approval.