ഫ്‌ളോറിഡയിൽ ചരിത്രപരമായ ഇരട്ട വധശിക്ഷ: 60 വർഷത്തിനിടെ ആദ്യം

Global Indian Writer · July 29, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ഫ്‌ളോറിഡ: ആറ് പതിറ്റാണ്ടിനു ശേഷം ഒരേ ദിവസം രണ്ട് പ്രതികളുടെ വധശിക്ഷ നടപ്പാക്കി യു.എസ്. സംസ്ഥാനമായ ഫ്‌ളോറിഡ. 1987-ൽ 11 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ മുൻ പോലീസ് ഉദ്യോഗസ്ഥനായ ജെയിംസ് ഡക്കറ്റ് (68), 1986-ൽ മുൻ കാമുകിയുടെ മാതാപിതാക്കളെ വെടിവെച്ചുകൊന്ന കേസിൽ ഡൊമിനിക് ഒച്ചികോണി (80) എന്നിവരെയാണ് വിഷവാഹിനി കുത്തിവെച്ച് വധിച്ചത്.

സ്റ്റാർക്കിലെ ഫ്‌ളോറിഡ സ്റ്റേറ്റ് പ്രിസണിൽ ചൊവ്വാഴ്ച അഞ്ച് മണിക്കൂറിന്റെ വ്യത്യാസത്തിലാണ് ഇരുവർക്കുമുള്ള ശിക്ഷ നടപ്പിലാക്കിയത്. ഇതോടെ അമേരിക്കൻ ചരിത്രത്തിൽ വധശിക്ഷയ്ക്ക് വിധേയനാകുന്ന രണ്ടാമത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഒച്ചികോൺ മാറി. 1964-ന് ശേഷം ഇതാദ്യമായാണ് ഫ്‌ളോറിഡയിൽ ഒരേ ദിവസം രണ്ട് വധശിക്ഷ നടക്കുന്നത്.

ഇരകളുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കാനാണ് തീരുമാനമെന്ന് ഗവർണർ റോൺ ഡിസാന്റിസ് വ്യക്തമാക്കിയെങ്കിലും, രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് ഈ ധൃതിപിടിച്ച നടപടിയെന്ന ആരോപണവുമായി മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. 2025 ജനുവരിക്ക് ശേഷം യു.എസിൽ നടന്ന വധശിക്ഷകളിൽ പകുതിയോളവും ഫ്‌ളോറിഡയിലാണ് നടന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.