പി പി ചെറിയാൻ
ടെൽ അവീവ്: ഒക്ടോബർ 7-ലെ ഇസ്രയേൽ ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളും ഹമാസ് സൈനിക വിഭാഗം തലവനുമായ ഇസുദീൻ അൽ ഹദാദ് വെള്ളിയാഴ്ച ഗാസയിലുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. മുഹമ്മദ് സിൻവറിന്റെ പിൻഗാമിയായ ഇദ്ദേഹം, ഹമാസിന്റെ അവശേഷിച്ചിരുന്ന ഏറ്റവും മുതിർന്ന കമാൻഡർമാരിൽ ഒരാളാണ്. ഗാസ സിറ്റിയിൽ നടത്തിയ കൃത്യമായ ആക്രമണത്തിലാണ് ഹദാദ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ പ്രതിരോധ സേന (IDF) സ്ഥിരീകരിച്ചു.
ഇസ്രയേലി തടവുകാരെ പാർപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഹദാദ്, തന്നെ വധിക്കാതിരിക്കാൻ തടവുകാരെ പരിചയായി ഉപയോഗിച്ചിരുന്നതായി ഇസ്രയേൽ സൈന്യം ആരോപിച്ചു. ആക്രമണത്തിൽ ഹദാദിനൊപ്പം ഭാര്യയും മകളും അടക്കം ആറ് പേർ കൂടി കൊല്ലപ്പെട്ടതായി അദ്ദേഹത്തിന്റെ കുടുംബവും വാർത്താ ഏജൻസിയായ എപിയും സ്ഥിരീകരിച്ചു.
Leave a Comment
Your comment will be visible after admin approval.