അർജുൻ ആയങ്കിയെ പൂട്ടി കെട്ടാൻ പൊലീസ്

Global Indian Writer · August 10, 2026 · 1 min read · 0 Comments · 0 Shares

കണ്ണൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാൻ കണ്ണൂർ സൈബർ പൊലീസ് നീക്കം തുടങ്ങി. കേസിൽ കൂടുതൽ തെളിവെടുപ്പുകൾക്കും ചോദ്യം ചെയ്യലുകൾക്കുമായി അർജുനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. നിലവിൽ ഇതേ കേസിൽ റിമാൻഡിൽ കഴിയുകയാണ് അർജുൻ ആയങ്കി.

അധിക്ഷേപ പോസ്റ്റുകൾ പങ്കുവെക്കുന്നതിനായി ഉപയോഗിച്ച മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിവൈസുകളാണ് ഈ കേസിൽ പൊലീസിന്റെ പ്രധാന തെളിവ്. അർജുൻ ആയങ്കിയിൽ നിന്നും പിടിച്ചെടുത്ത ഫോണിലൂടെയാണോ വിവാദ പോസ്റ്റുകൾ പ്രചരിപ്പിച്ചതെന്ന് സൈബർ പൊലീസ് വിശദമായി പരിശോധിക്കും.അതേസമയം, താൻ ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് പൊലീസിനെ പരിഹസിച്ചു കൊണ്ട് പോസ്റ്റുകൾ പങ്കുവെച്ചത് താനല്ലെന്നും, തന്റെ സുഹൃത്തായ പ്രണവ് ആണ് എന്നുമാണ് അർജുൻ ആയങ്കി അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി. പൊലീസിന്റെ അന്വേഷണം ഈ വഴിയിലും പുരോഗമിക്കുന്നുണ്ട്. ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒളിവിലുള്ള പ്രണവിനെ കണ്ടെത്താനുള്ള ഊർജിതമായ തിരച്ചിൽ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.