Monday, May 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഡല്‍ഹി ചലോ മാര്‍ച്ചിന്റെ ഭാവി നടപടികള്‍ 29ന് തീരുമാനിക്കും

ഡല്‍ഹി ചലോ മാര്‍ച്ചിന്റെ ഭാവി നടപടികള്‍ 29ന് തീരുമാനിക്കും

ന്യൂഡല്‍ഹി: ഡല്‍ഹി ചലോ മാര്‍ച്ച് താത്ക്കാലികമായി നിര്‍ത്തിവെക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം. മാര്‍ച്ചിന്റെ ഭാവി നടപടി 29ന് തീരുമാനിക്കുമെന്ന് കര്‍ഷക സംഘടന നേതാക്കള്‍ അറിയിച്ചു. പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയും (നോണ്‍ പൊളിറ്റിക്കല്‍) കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും (കെഎംഎം)യുമാണ് ഇക്കാര്യം അറിയിച്ചത്.

പഞ്ചാബ്- ഹരിയാന അതിര്‍ത്തിയിലെ രണ്ട് പ്രതിഷേധ കേന്ദ്രങ്ങളായ ശംഭു, ഖനൗരി എന്നിവിടങ്ങളില്‍ കര്‍ഷകര്‍ നിലയുറപ്പിക്കുമെന്നും കര്‍ഷക സംഘടന നേതാക്കള്‍ പറഞ്ഞു. പ്രതിഷേധ സൂചകമായി മെഴുകുതിരി മാര്‍ച്ചും കര്‍ഷക സെമിനാറും രണ്ട് പ്രതിഷേധ കേന്ദ്രങ്ങളിലും നടന്നു. ഈ മാസം 26ന് ലോക വ്യാപര സംഘടന, പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാര്‍ എന്നിവരുടെ കോലം കത്തിക്കുമെന്നും കര്‍ഷക സംഘടന നേതാക്കള്‍ പറഞ്ഞു.

കര്‍ഷക സംഘടനകളുടെ യോഗം തുടര്‍ച്ചയായി ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 27ന് കാര്‍ഷിക വിദഗ്ധരുമായി ആശയവിനിമയം നടത്താനും ബുധനാഴ്ച വിദഗ്ധര്‍ നല്‍കിയ നിര്‍ദ്ദേശങ്ങളെക്കുറിച്ചുള്ള ചര്‍ച്ച എന്നിവയും നടക്കും. ഫെബ്രുവരി 29ന് തുടര്‍ സമരങ്ങളെ കുറിച്ചുള്ള തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്ന് കര്‍ഷക സംഘടന നേതാക്കള്‍ പറഞ്ഞു.

അതിനിടെ, ഹരിയാനയില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കര്‍ഷകനായ പ്രതിപാല്‍ സിംഗിനെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് ചീഫ് സെക്രട്ടറി ഹരിയാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. വിദഗ്ധ ചികിത്സ നല്‍കുന്നതിന് വേണ്ടി പഞ്ചാബ് സര്‍ക്കാറിന് വിട്ടുനല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹരിയാന പോലീസിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാതെ മകന്റെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് പോലീസ് നടപടിക്കിടെ കൊല്ലപ്പെട്ട 23കാരനായ കര്‍ഷകന്റെ പിതാവ് ആവര്‍ത്തിച്ചു. കര്‍ഷകരുമായി ചര്‍ച്ചക്ക് തയാറാണെന്ന കാര്യം കേന്ദ്രസര്‍ക്കാറും ആവര്‍ത്തിക്കുന്നുണ്ട്.

കര്‍ഷകരുമായി സംസാരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മൂന്നംഗ മന്ത്രിമാരുടെ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും കര്‍ഷകരുമായി ചര്‍ച്ചകള്‍ നടത്തുന്നത് തുടരുമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ചര്‍ച്ചകളിലൂടെ മാത്രമേ പരിഹാരം കാണാനാകൂവെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടിക്കായത്തും വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments