കൊച്ചി: വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ ഉഷ ജോസഫിന്റെ ശസ്ത്രക്രിയ പൂർത്തിയായി. ഉഷയുടെ വയറ്റിൽ നിന്ന് ശസ്ത്രക്രിയ ഉപകരണം പുറത്തെടുത്തു. ഉപകരണം അമ്പലപ്പുഴ പൊലീസിന് കൈമാറി. രോഗിയുടെ നില തൃപ്തികരം എന്ന് ഡോക്ടർമാർ അറിയിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. രാവിലെ 10.30 ഓടു കൂടിയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. പൊലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് പുറത്തെടുത്ത ഉപകരണം പൊലീസിന് കൈമാറിയത്.
പുന്നപ്ര സ്വദേശിനി ഉഷ ജോസഫിൻറെ വയറ്റിലാണ് കത്രിക കുടുങ്ങിയത്. അഞ്ച് വർഷം മുൻപ് വണ്ടാനം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയക്കിടെയാണ് കത്രിക കുടുങ്ങിയത്. സ്കാനിങ്ങിനിടെയാണ് വയറ്റിനുള്ളിൽ കത്രിക കണ്ടെത്തിയത്. വിദഗ്ധ ചികിത്സയ്ക്കായി ഉഷയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.



