Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഖുര്‍ആന്‍ കത്തിച്ച ഇസ്‌ലാം വിമര്‍ശകന്‍ സല്‍വാന്‍ മോമിക മരിച്ച നിലയില്‍

ഖുര്‍ആന്‍ കത്തിച്ച ഇസ്‌ലാം വിമര്‍ശകന്‍ സല്‍വാന്‍ മോമിക മരിച്ച നിലയില്‍

ഓസ് ലോ (നോര്‍വെ) : കടുത്ത ഇസ്ലാം വിമര്‍ശകനും മുന്‍ ഇറാഖി മിലീഷ്യ നേതാവുമായ സല്‍വാന്‍ മോമിക (37) മരിച്ച നിലയില്‍ കണ്ടെത്തിയ റിപ്പോര്‍ട്ട്. ചൊവ്വാഴ്ച നോര്‍വേയിലാണ് സംഭവം. താന്‍ നിരീശ്വര വാദിയാണെന്ന് സ്വയം പ്രഖ്യാപിച്ച സല്‍വാന്‍ മോമിക അടുത്തിടെയാണ് സ്വീഡനില്‍ നിന്ന് നോര്‍വേയിലേക്ക് താമസം മാറിയത്.

കഴിഞ്ഞ ഈദ് ദിനത്തില്‍, (2023 ജൂണ്‍) മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാന്റെ പകര്‍പ്പ് ഇയാള്‍ കീറിയെറിഞ്ഞ് പരസ്യമായി കത്തിച്ച് പ്രതിഷേധിച്ചിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കാണ് പിന്നീട് വഴിവെച്ചത്.

സല്‍വാന്‍ മോമികയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി റേഡിയോ ജെനോവയാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തിന്റെ സ്ഥിരീകരണം കാത്തിരിക്കുകയാണെന്നും അവര്‍ അറിയിച്ചു.

ഇസ്ലാമിന്റെ വിമര്‍ശകനായ സല്‍വാന്‍ മോമികയെ ആതിഥേയത്വം വഹിച്ചതിന്റെ പേരില്‍ സ്വീഡന്‍ ഇസ്ലാമിക രാജ്യങ്ങളുടെ രോഷം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനെ ‘ലോകത്തിലെ ഏറ്റവും അപകടകരമായ ഗ്രന്ഥം’ എന്നാണ് സല്‍വാന്‍ വിശേഷിപ്പിച്ചത്.

‘ഇസ്ലാമിക പ്രത്യയശാസ്ത്രത്തിനെതിരായ എന്റെ പോരാട്ടം ഞാന്‍ തുടരും. ഇസ്ലാമിനെതിരായ പോരാട്ടം ആരംഭിച്ചതുമുതല്‍, എന്തുവിലകൊടുത്തും അത് തുടരാന്‍ ഞാന്‍ തയ്യാറാണ്,’ മാര്‍ച്ച് 27-ലെ അപ്ഡേറ്റില്‍ സല്‍വാന്‍ മോമിക പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ സ്വീഡനിലെ മൂന്നാമത്തെ വലിയ നഗരമായ മാല്‍മോയില്‍ ഖുറാന്‍ കോപ്പി കത്തിക്കുന്നത് തടയാന്‍ രോഷാകുലരായ ജനക്കൂട്ടം ശ്രമിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു.

അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ് സ്വീഡന്‍ അദ്ദേഹത്തിന്റെ പ്രതിഷേധം അനുവദിച്ചത്. എന്നാല്‍ ഖുറാന്‍ കത്തിക്കാന്‍ ഇയാളെ ഭരണകൂടം അനുവദിച്ചോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments