ദില്ലി: അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇവിടങ്ങളിലുള്ള മലയാളികളുടെ സഹായത്തിനായി സംസ്ഥാന സർക്കാരും നോർക്കയും കൺട്രോൾ റൂമുകൾ തുറന്നു. സംഘർഷത്തിനിടയിൽ കുരുങ്ങിയവർക്കും അവരെ കുറിച്ചുള്ള വിവരങ്ങൾ അറിയാനുള്ളവർക്കും ഫോൺ ഇമെയിൽ ഫാക്‌സ് എന്നിവ മുഖേന വിവരം കൈമാറാം. കേരളീയരെ സുക്ഷിതമായി തിരിച്ചെത്തിയാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി സഹകരിച്ച് നടപടി സ്വീകരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലായി നിരവധി മലയാളികളുണ്ട്. വിദ്യാർത്ഥികൾ, ടൂറിസ്റ്റുകൾ, ഔദ്യോഗിക ആവശ്യങ്ങൾക്കായി പോയവർ, സിനിമ ചിത്രീകരണത്തിനായി പോയവർ തുടങ്ങിയവരാണ് താമസസ്ഥലങ്ങളിൽ കുടുങ്ങിയത്. ശ്രീനഗറിൽ പഠിക്കുന്ന നാൽപതിലധികം വിദ്യാർഥികളുടെ നാട്ടിലേയ്ക്കുള്ള യാത്ര വിമാനത്താവളം അടച്ചതിനാൽ മുടങ്ങി.
സംഘർഷ പ്രദേശങ്ങളിലുള്ള മലയാളികളെ കേന്ദ്ര നിർദ്ദേശം വരുന്നതു അനുസരിച്ച് റോഡു മാർഗം ദില്ലയിലെത്തിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമം. റോഡ് മാർഗം ദില്ലിയിലേക്ക് തിരിച്ചവർക്ക് കേരള ഹൗസിൽ താമസ സൗകര്യമൊരുക്കിയെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. സെക്രട്ടേറിയേറ്റിലെയും നോർക്കിലെയും കൺട്രോൾ റൂമിലേയ്ക്ക് വിളിക്കുന്നവരോട് താമസ സ്ഥലത്ത് സുരക്ഷിതരായി തുടര!*!ാനാണ് നിലവിൽ നൽകുന്ന നിർദ്ദേശം. ഭക്ഷണവും വെള്ളവും ലഭിക്കുന്നുണ്ടെന്ന് വിളിച്ചവർ അറിയിച്ചതായി കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥർ പറഞ്ഞു. സെക്രട്ടിയേറ്റിലും നോർക്കയിലുമെത്തുന്ന സന്ദേശങ്ങൾ പ്രകാരം സംസ്ഥാന സർക്കാരുകളുമായും ജില്ലാ ഭരണകൂടങ്ങളുമായും ബന്ധപ്പെടുന്നുണ്ട്. നിലിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോർക്ക സിഇഒ പറഞ്ഞു. അതേ സമയം, അതിർത്തി സംസഥാനങ്ങളിൽ എത്ര മലയാളികൾ ഉണ്ടെന്ന കൃത്യമായി കണക്ക് സംസ്ഥാന സർക്കാരിന്റെ