ന്യൂഡൽഹി : യുഎസിൽനിന്ന് 104 പേരെ നാടുകടത്തിയ വിഷയത്തിൽ രാജ്യസഭയിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. യുഎസിൽ നിന്ന് ഇന്ത്യക്കാരെ നാടുകടത്തുന്നത് ആദ്യ സംഭവമല്ല, 2009 മുതൽ അനധികൃതമായി കുടിയേറിയവരെ യുഎസ് തിരിച്ചയക്കുന്നുണ്ട്. നിയമവിരുദ്ധമായി നീങ്ങുന്നവരെ തിരിച്ച് സ്വീകരിക്കേണ്ടത് രാജ്യത്തിന്റെ ബാധ്യതയാണന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന തൃപ്തികരമല്ലെന്ന് പ്രതിപക്ഷം പറഞ്ഞു. ഭീകരരെ പോലെയാണ് ഇന്ത്യക്കാരോട് പെരുമാറിയത്. വിലങ്ങുവച്ചാണ് യാത്രക്കാരെ കൊണ്ടുവന്നതെന്ന് അറിഞ്ഞിരുന്നോ എന്നും പ്രതിപക്ഷം ചോദിച്ചു. എന്നാൽ സ്ത്രീകളെയും കുട്ടികളെയും വിലങ്ങ് വച്ചിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു.